Friday, January 16, 2009

അവസാനത്തെ അത്താഴം

1979-ല്‍ വരച്ച ഈ ചിത്രം അക്കൊല്ലം തന്നെ കേരളമൊട്ടുക്കും വഴിയരികില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്.


ബറോഡയിലെ പഠനം ഉപേക്ഷിച്ച് അശാന്തമായ യാത്രകള്‍ക്കൊടുവില്‍ തിരിച്ചെത്തിയിരുന്ന സമയം. സൈലന്റ് വാലി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതറിഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉറ്റ സുഹ്ര്ത്തുക്കളോടൊപ്പം സൈലന്റ് വാലികാടുകളില്‍ നടത്തിയ യാത്രയില്‍ സുഹ്രത്ത് ഉണ്ണിക്ക്രഷ്ണനു വേണ്ടി Entomology collection നടത്തിയതോര്‍ക്കുന്നു. അവിടെ കണ്ട നീല-പച്ച മയില്‍പ്പീലി ശലഭങ്ങളും, വലിയ വെള്ള ഒച്ചുകളും, സിംഹവാലന്‍ കുരങ്ങുകളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. ഇവയുടെ രക്ഷയ്ക്ക് എന്തെങിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ ചിത്രപ്രദര്‍ശനത്തിനു പ്രേരകമായത്. തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ സുഹ്രത്ത് V.N.ചന്ദ്രനോടൊപ്പം തെരുവോരത്ത് നടത്തിയ പ്രദര്‍ശനം ഏകദേശം ഒരു മാസം നീണ്ടുനിന്നു.സാധാരണ ജനങ്ങളിലേയ്ക്കു എത്തിക്കാന്‍ കഴിഞ്ഞു എന്ന ത്രപ്തി മനസ്സില്‍ ഇപ്പോഴും നിറവായ്.
മന്ത്രിയും കോണ്ട്രാക്ടറും പുരോഹിതരും ഉദ്യോഗസ്തവീരനും എല്ലാം ചേര്‍ന്ന ഈ അത്താഴവിരുന്നില്‍ ഞാന്‍ കണ്ട വെണ്‍ ഒച്ചുകളും, ശലഭങ്ങളും എല്ലാം തീന്‍ മേശയില്‍ എത്തിയതായി സ്വപ്നം കണ്ടു.







Tuesday, January 6, 2009

മകള്‍

ഷാര്‍ജയില്‍ വന്നതിനു ശേഷം വരച്ച ചിത്രങ്ങളിലൊന്ന്.തീരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രമെ ഇപ്പോള്‍ വരക്കാറുള്ളു. പ്രദര്‍ശനങ്ങളൊന്നും ഇപ്പോഴില്ല, വളരെ സ്വകാര്യം.


ആളൊഴിഞ്ഞ പള്ളിയില്‍ നില്‍ക്കുന്ന അച്ചനും മകളും പഴയ സ്കെച്ചില്‍ നിന്നും പെയിന്റിങ്ങായപ്പോള്‍ ഊഷരമായ മലഞ്ചരിവിലെ രൂപങ്ങളായി മാറി...?! അമ്മയുടെ കുഴിമാടം പെയിന്റിങ്ങിലില്ലെങ്കിലും നിങ്ങള്‍ക്കു കാണാനൊക്കുന്നുണ്ടാവണം...?!